Friday, March 27, 2009

എന്‍ ആത്മാവിന്‍ സുഗന്ധം

ഉരുകും മനസ്സുമായ് അലഞ്ഞ നാളില്‍
മരുവും ഹൃദന്ദമായ് ജീവിതപ്പാത തിരഞ്ഞ നാളില്‍
ഒരു ഗാഢനിദ്രയിലേക്ക് വഴുതിയ നേരം
ഒരു നേര്‍ത്ത നിശ്വാസമെന്‍ കാതില്‍ വീണു
മിഴികള്‍ തുറന്നു ഞാന്‍ നോക്കിയ നേരം നിന്‍
മൃദു മന്ദഹാസമെന്‍ ജീവനെ തൊട്ടുണര്‍ത്തി
തിളങ്ങീ നിന്‍ മിഴിപ്പൂക്കള്‍ ഉഷസ്സില്‍ പൊന്‍-
കിരണമേറ്റ ഹിമകണം പോല്‍
വിടര്‍ന്നോരാ കണ്‍കളില്‍ കണ്ടു ഞാന്‍
പകലിനെ കണ്ടോരായിരം ആമ്പല്‍പൂക്കള്‍
ഒരു തുള്ളി പ്രണയത്താല്‍ നീ പൊഴിഞ്ഞ
മഴയിലെന്‍ ആത്മാവ് കുതിര്‍ന്നു പോയി
അന്ന് വിടര്‍ന്നുവെന്‍ ആത്മാവില്‍ മുല്ലകള്‍
ഒരു മരുഭൂവില്‍ പൂക്കാലം പോല്‍
എവിടെ മറഞ്ഞു പോയ് നീ, എങ്ങു പറന്നു പോയ്
പിന്നെയും ശൂന്യമായ് എന്‍ ഹൃദയം
ഒരു മിഥ്യയായ് നീ , ഒരു സ്വപ്നമായ് നീ
എന്നുമെന്‍ ഹൃദയത്തില്‍ നിറഞ്ഞു നില്‍പ്പൂ
എന്‍ ഹൃദയത്തിന്‍ നോവില്‍ നിന്നുതിര്‍ന്നിടുന്നീ
ഈരടി കവിതകള്‍ക്കെല്ലാം നിന്‍ സുഗന്ധം

Wednesday, March 25, 2009

കാത്തിരിപ്പൂ നിനക്കായ്‌

േനലിലെ കുളിര്‍ മാരി പോലെ
ശിശിരത്തിലെ ഇളവെയില്‍ പോലെ
നിശബ്ദതയില്‍ പൊഴിഞ്ഞു വീണ സംഗീതമേ
എന്‍ ഹൃദയ കവാടം തുറക്കുകില്ലേ
ഹൃദയാര്‍ദ്രതയില്‍ അലിയുകില്ലേ

കവിതകള്‍ വിരിയിക്കും വസന്തം നീയേ
സംഗീതം പരത്തും തെന്നല്‍ നീയേ
കാറ്റായ് വസന്തമായ്‌ നല്കുളിര്‍ മാരിയായ്
എന്നിലലിയുവാന്‍ അണയുകില്ലേ

എന്‍ ഹൃദയതന്ത്രി നീ മീട്ടുകില്ലേ
എന്‍ പ്രിയരാഗം നീ പാടുകില്ലേ
എന്‍ രാഗം,എന്‍ ദാഹം, എന്‍ സ്വാന്തനം നീ
ഇനിയും വന്നണയാന്‍ മടിച്ചിടല്ലേ

Tuesday, March 17, 2009

വ്യഥ


എരിയുന്നു എന്‍ മനമൊരഗ്നി നാളമായ്
പടരുന്നിതെന്‍ ചിന്തയില്‍ കാട്ടുതീ പോലെ
പറയേണ്ടിതാരോടെന്‍ നിത്യ ദു:ഖം
അറിയില്ലെനിക്കെന്റെ നിഴലിനെപോലും

കണ്ണീരൊപ്പുവാന്‍ കാലമേ നീ തന്നോരെന്‍ തുണ
വറ്റാത്ത കവിളുമായ്, ചിറകറ്റ ദേഹമായ്
വീണു കിടപ്പൂ അരികിലെന്‍ ജീവന്റെ ദു:ഖമായി
ചൊല്ലേണ്ടതെന്നുടെ ജീവിത സഖിയോടോ?

സര്‍വ്വ നിഷേദിയാം എന്നുടെ മകനോടോ?
കാലമേ, നിന്നെ സാക്ഷി നിര്‍ത്തി എന്‍ മേല്‍
കരി തേച്ച എന്‍ പ്രിയ മകളോടോ?
ചൊല്ലേണ്ടതെന്‍ വ്യഥ നിന്നോട് തന്നെയോ?

Tuesday, March 10, 2009

ഇനിയും എത്ര നാള്‍

ഏകാന്ത പതികയായ് പോകുവതെങ്ങു നീ
ഉരുകും മനസുമായ് തേടുവതെന്തു നീ
എല്ലാം അന്യമായ് തോന്നുവതെന്തേ
നേടിയതെല്ലാം നിരര്‍ത്ഥമായ് തീര്‍ന്നുവോ ?
നീ നിന്റെ പ്രതിബിംബം തേടുകയാണോ ?
ഇനിയും അറിയാതെ തിരയുകയാണോ ?
തേടുന്നതെല്ലാം നീ അറിയുന്നതെന്ന് ?
കാലത്തെ വെല്ലുവാന്‍ കഴിയുന്നതെന്ന് ?
കാലം തന്‍ വേഗത്തില്‍ കാലുകള്‍ നീക്കുന്നു
അതിനേറെ വേഗത്തില്‍ എന്‍ മനസും പായുന്നു
കാഠിന്യമേറുന്ന ഹൃദയത്തിനൊപ്പം
കരയാതെ കരയുന്ന ഈ കാലത്തിനൊപ്പം
ഒരു തുള്ളി സ്നേഹത്തിന്‍ മരുപ്പച്ച തേടി നീ
ഒരു മരുഭൂമി മുഴുവനായ് അലയുന്നതെന്തേ ?

Sunday, February 8, 2009

നിന്‍ സ്വനം

മരണം മാടി വിളിക്യുന്നു ദൂരെ ..
വിദൂരമെകിലും വ്യക്തമായി കേള്പൂ നിന്‍ സ്വനം
വിഷന്നനെലെങിലും നിര്ഭയനെന്ന ഞാന്‍
നിയോഗ മേന്തെന്നരിയതുലയുന്നു .

നിരന്തരം മനസ്സില്‍ ഉയര്ന്നു പോങുന്നു
പലപ്പോഴും നീ എന്നെ വിസ്മ്രിതിയിലഴ്ത്തുന്നു
മനസ വച്ച കരമന ഞാന്‍ ചെയ്ത കര്മങള്‍
സ്വീകരിക്യുമോ എന്ന ആത്മ സമര്പനംയ് ...

Tuesday, November 25, 2008

ഓര്മ യിലേക്ക് കാലിടറിയപ്പോള്‍ കളഞ്ഞു കിട്ടിയ മുത്ത്‌ ....

ആ ദിവസം മുഷിഞ്ഞ ഏകാന്തത എന്നെ ശ്വാസം മുടിച്ചപോള്‍ ഞാന്‍ മുറ്റത്തെ തണല്‍ വാകയുടെ ഇല പടര്പ്പുകളിലീക്ക് കണ്ണോടിച്ചു .. ഏകാന്തത യില്‍ ആ വാക മരത്തിലേക്ക് നോകി ഇരിക്കാന്‍ എനികെന്തോ ഇഷ്ടമാണ് .. മനസ്സില്‍ സൂക്ഷിച്ച കുറേ നല്ല ചിത്രങ്ങള്‍ , എന്തോ ഒരുപാടു ഇഷ്ടമുള്ള കുറെ ഓര്‍മ്മകള്‍ അപ്പോള്‍ മനസിലൂടെ കടന്നു പോയികൊണ്ടിരുന്നു ...

തലേന്നത്തെ കാറിലും മഴയത്തും വീണ തെങിന്‍ പൂകുലലും പോങും വെട്ടാന്‍ , ഊറി വരുന്ന തെങിന്‍ തേന്‍ പോതുബില്‍ സെങരിച്ചു നുണയന്‍ കൊതിക്കുന്ന ഒരു മൂന്നു വയസ്സുകാരി ...അമ്മ യുടെ സാരി തുമ്പില്‍ തൂങുന്ന ഒരു നാണം കുണ്ങി പെണ്ണ് ഓര്‍മയില്‍ ഉടക്കി ....

അമ്മ ഉണ്ടാക്കി തരുന്ന ഓല കളിപാട്ടങള്‍ കൌതുകത്തോടെ വീക്ഷിക്കുന്ന ,ചിപ്പി യില്‍ നിന്ന് ചാടുന്ന പംപിനായ് വാശിപിടിക്കുന്ന , എപ്പോഴും അമ്മ യുടെ മടിയില്‍ ഇടം തേടുന്ന , ഒരു തോട്ടര്‍വാടി ...

ഓല പബരവുമയ് കടല്‍ കാറ്റ് തേടി ഓടിയതും , അസ്തമന സൂര്യനെ യും കടലംമയെയും തേടി കാറ്റാടി മരങള്‍കിടയിലൂടെ പോയതും , ഞാവല്‍ പഴം തേടി അന്നാരകന്നനോട് കേന്ഞിയതും ,തേന്‍ തേടി എത്തിയ തുമ്പി പെണ്ണിന്‍റെ പിന്നാലെ പോയതും ഓര്‍ത്തു ...

അപ്പുപ്പന്‍ താടി തേടി , പൂച്ചകായും , കൊട്ടകായും , അയിനി ചക്കയും ഞാവല്‍ പഴവും , ഞാരകയും, കുട പുളിയും തേടി കാറില്‍ അലഞ്ഞപ്പോള്‍ പബിനെ കണ്ടു ഭയന്നതും, കിഴകേ മേപരത്തെ കശുമാവിന്‍ ചാഞ്ഞ കൊണ്ബില്‍ കേറി യപ്പോള്‍ പുളിയുരുബിന്‍ കൂടിളകി കടി കൊണ്ട് പുളഞ്ഞതും ഓര്‍ത്തു ..

കൊയ്ത്തു കഴിഞ്ഞ മുറ്റത്ത്‌ , മഴയില്‍ കിളര്‍ത്തു പോങ്ങിയപോള്‍ , തനെന്നത്തെ മഴയില്‍ , നെല്‍ തളിരില്‍ വര്‍ണ മുത്തുകള്‍ തീര്‍ത്തത് കവ്ധുകത്തോടെ വീക്ഷിച്ചത്‌ എല്ലേം മനസ്സില്‍ മിന്നി മറഞ്ഞു ...

അപ്പോള്‍ മുറ്റത്തെ ചെത്തിയില്‍ ആരു പട്ടം അടയ്ക്ക കിളികള്‍ ചിലച്ചു ... അവയുടെ ശബ്ദം എന്നെ സ്വപനത്തില്‍ നിന്നുണര്‍ത്തി ഒപ്പം പിന്നില്‍ നിന്ന് അമ്മയുടെ ശബ്ദവും ...

Monday, November 24, 2008

നമുക്ക് പരന്നുയരം

എവിടെയാണ് നീ നിന്നെ ഭന്ധിചിരിക്കുന്നത് ??? നീ സ്വതന്ദ്രനാണ് !!! എന്തേ നീ അതറിയുന്നില്ല ... പരന്നുയരു... നീ നിന്നെ അറിയൂ ... നിന്‍റെ ആത്മാവിനെ അറിയൂ ... അനദ മായ ആ ശക്തിയെ അറിയൂ .. നിനക്ക് പറന്നുയരാന്‍ ഞാന്‍ എന്‍റെ ചിറകുകള്‍ തരാം ....സ്വീകരിക്യന്‍ നീ തയാറാണോ ???നിന്‍റെ കണ്ണ് കളും കാതുകളും തുരന്നിരിക്യട്ടേ ... കായികളും കാലുകളും ഊര്ജസ്വലമാകട്ടേ...നിന്‍റെ മനസിനെ ശാന്തമാകൂ ...നിന്റെ ഭുദ്ധി കു ഉണര്‍വ് നല്‍കൂ .. ഉണരൂ ... എഴുനേലെകൂ.. നമുക്ക് പരന്നുയരം ....